അങ്കണവാടി വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയ സംഭവത്തില്‍ റിപ്പോർട്ട് തേടി. എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കാണ് റിപ്പോര്‍ട്ട് തേടിയത്.
സംഭവത്തിൽ ഇന്ന് എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം വിളിച്ചു. രാവിലെ 10.30 നാണ് യോഗം ചേർന്നത്. ഭക്ഷ്യസുരക്ഷ, ഐസിഡിഎസ്, കുടുംബശ്രീ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ മൂന്ന് വിഭാഗങ്ങളും സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
വിഷവസ്തു കണ്ടെത്തിയതോടെ അമൃതം പൊടി ഉത്പാദിപ്പിക്കുന്ന എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. അവിടെ ഉത്പാദിപ്പിച്ച് അങ്കണവാടി വഴി വിതരണം ചെയ്ത 98 ബാച്ച് അമൃതം പൊടിയിലാണ് അഫ്ലോടോക്‌സിന്‍ ബി വണ്‍ എന്ന വിഷവസ്തു കണ്ടെത്തിയത്. പിന്നാലെ ഇവിടെ നിര്‍മിച്ച അമൃതം പൊടിയും നിര്‍മിക്കാന്‍ ഉപയോഗിച്ച ധാന്യങ്ങളും സീല്‍ ചെയ്തു. സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |