ഇടുക്കി അടിമാലിയില്‍ കാട്ടുപോത്തിനെ കൊന്ന് ഇറച്ചിവില്‍പ്പന; നാടന്‍ തോക്കുമായി 8 പേര്‍ പിടിയില്‍

കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിവില്‍പ്പന നടത്തിയ സംഘത്തിലെ 8 പിടിയില്‍ .ഇവരില്‍ നിന്നും 2 നാടന്‍ തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു.

മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍(32)എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58) ശക്തിവേല്‍ (22) ഒഴുവത്തടം സ്വദേശി മനീഷ് എന്നറിയപ്പെടുന്ന രെഞ്ചു (39) പത്താം മൈല്‍ സ്വദേശി സ്രാമ്പിക്കല്‍ ആഷിഖ് ( 26) മാങ്കുളം സ്വദേശി ശശി (58) അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്( 35) കൊരങ്ങട്ടികുടിയില്‍ സാഞ്ചോ (36) എന്നിവരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്.രണ്ടാഴ്ച മുന്‍പ് അടിമാലി നെല്ലിപ്പാറ വനഭഗത്ത് വച്ചാണ് ഇവര്‍ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ,മാംസം കടത്തിയത്.

മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി ജി സന്തോഷ്, സജീവ് സുധമോള്‍ ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും റേഞ്ച് ഓഫീസര്‍ രതീഷ് കെ വി രതീഷ് അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കഴിഞ്ഞ ദിവസം അടിമാലി റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. മൂന്നാറില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തിയതാണെന്ന് സ്ഥിരീകരിയ്ക്കുകയായിരുന്നു.

ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതികളെക്കുറിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഉദ്ദേശം 600 കി.ഗ്രാമോളം ഭാരമുള്ള കാട്ടുപോത്തിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്. സമീപത്തായി ഒരു മ്ലാവിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ഇതിന്റെയും ഇറച്ചി ഇത്തരത്തില്‍ മുറിച്ച് കടത്തിയതാണെന്ന സംശയവും ഉയര്‍ന്നിരുന്നു.

>
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

വനത്തില്‍ നടത്തിയ വിശദ പരിശോധനയില്‍ നിരവധി കാട്ടുപോത്തുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായുള്ള വിവരവും പ്രചരിച്ചിരുന്നു.വനമേഖലകളില്‍ നിന്നും കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, മാന്‍, മുള്ളന്‍പന്നി തുടങ്ങിയവയെ വ്യാപകമായി വേട്ടയാടപ്പെടുന്നുണ്ടെന്നും ഇറച്ച് ശേഖരിച്ച് കടത്തുന്നുണ്ടെന്നുമാണ് ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. വേട്ടയാടി കൊന്ന ശേഷം ഇറച്ചി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മുറിച്ചെടുക്കും. സമീപത്ത് തന്നെ സൂക്ഷിച്ച് ഇവ ഉണക്കിയെടുത്ത ശേഷം വാഹനത്തിലാക്കി ഒളിപ്പിച്ച് കടത്തുകയാണ് മാംസവില്‍പ്പന സംഘത്തിന്റെ രീതി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഒരു ഇരയില്‍ നിന്നുതന്നെ കൂടുതല്‍ ഇറച്ചി ലഭിയ്ക്കുമെന്നതും വിപണിയിലുള്ള ഡിമാന്റുമാണ് വേട്ട സംഘങ്ങള്‍ കാട്ടപപോത്തിനെ ഉന്നം വയ്ക്കാന്‍ കാരണമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്. ഇത്തരത്തില്‍ പുറത്തെത്തിയ്ക്കുന്ന ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്.റിസോര്‍ട്ടുകളിലും വന്‍കിട ഹോട്ടലുകളിലും തീന്‍മേശകളില്‍ കാട്ടിറച്ചിയ്ക്ക് വന്‍ ഡിമാന്റാണ്.കാട്ടില്‍ നിന്നെത്തിയ്ക്കുന്ന ഇറച്ചി സൂക്ഷിച്ചുവച്ച് കുറെശെയായി വില്‍ക്കുന്ന സംഘങ്ങളും ഹൈറേഞ്ച് മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS