
ഇതിന് മറുപടിയായി ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി.
പത്താം തീയതിയായിട്ടും കെ എസ് ആര്‍ ടി സിയില്‍ ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. എല്ലാ മാസവും അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നത്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് കെഎസ്‌ആര്‍ടിസിക്ക് അനുവദിച്ചത് 30 കോടി മാത്രമാണ്.
അതേസമയം കെ എസ് ആര്‍ ടി സിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെ എസ് ആര്‍ ടി സിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈകോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കും അതെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്