
Also Read: ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും നിയന്ത്രണം.
എന്നാല്‍ ഇപ്പോള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മറ്റ് ആരോഗ്യശാഖകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത ഹോമിയോപ്പതിക്കും ലഭിക്കുന്നുണ്ട്. അലോപ്പതിയില്‍ പോലും ചികിത്സയും മരുന്നും ഇല്ലെന്ന് പറയുന്ന പല രോഗങ്ങള്‍ക്കുമുള്ള ശാശ്വത പരിഹാരം ഇന്ന് ഹോമിയോയിലുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. പല മാരക രോഗങ്ങള്‍ പോലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹോമിയോപ്പതിയിലൂടെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ഈ ചികിത്സാരീതിയുടെ പ്രാധാന്യത്തെ പറ്റി കൂടുതലറിയാം.
പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍.
വളരെ കുറഞ്ഞ ചെലവില്‍ വലിയ രോഗങ്ങള്‍ പോലും ഭേദമാക്കാം എന്നതാണ് ഹോമിയോയെ കൂടുതല്‍ ജനപ്രിയമാക്കുന്നത്.
കൊവിഡ് ഭേദമായ ശേഷം പലരെയും പിടികൂടിയിട്ടുള്ള പ്രശ്നമാണ് ഹൃദ്‌രോഗം. ആഞ്ജൈന പെക്ടോറിസ്, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ തുടങ്ങിയവയും കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ എന്നിവയെല്ലാം കൊറോണയുടെ അനന്തര ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവയ്ക്കെല്ലാം ശാശ്വത പരിഹാരം ഹോമിയോയിലുണ്ട്. വെറും ഒരാഴ്ച കൊണ്ട് ഇവ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. കാപ്പി ഒഴിവാക്കുക എന്നല്ലാതെ മറ്റ് പഥ്യങ്ങളൊന്നും ഇല്ല.
കാന്‍സറിന് കീമോതെറാപ്പിക്ക് പകരം പാര്‍ശ്വഫലങ്ങളില്ലാത്ത ഇസ്കഡോ തെറാപ്പി. ഇന്‍ജക്ഷന്‍ വഴിയാണ് മരുന്നുകള്‍ ശരീരത്തിലേയ്ക്ക് കടത്തിവിടുന്നത്.
25,000 രൂപയിലധികം അലോപ്പതിയില്‍ ചെലവ് വരുന്ന ഇന്‍ജക്ഷന്‍ മരുന്നുകള്‍ 400 രൂപയ്ക്കുള്ളില്‍ ഹോമിയോയില്‍ ലഭ്യമാണ്.
15നും 40നും മദ്ധ്യേ പ്രായമുള്ളവരുടെ പ്രതിരോധശേഷിയെ ബാധിക്കുന്ന ല്യൂപസ് രോഗം പൂര്‍ണണായും മാറ്റാന്‍ കഴിയുന്ന ചികിത്സ ഹോമിയോപ്പതിയില്‍ മാത്രമാണുള്ളത്. അലോപ്പതിയില്‍ ഈ രോഗങ്ങള്‍ക്ക് വൈറ്റമിന്‍ ഗുളികകള്‍ മാത്രം നല്‍കി വരുമ്ബോള്‍ വെറും ഒരാഴ്ചയില്‍ ഈ രോഗം ഹോമിയോ മരുന്നിലൂടെ പൂര്‍ണമായും മാറ്റാന്‍ കഴിയും എന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. രോഗം വരുന്നതിന് മുമ്ബ് തന്നെ അതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന മരുന്നുകളും ഹോമിയോയില്‍ ലഭ്യമാണ്.
കടപ്പാട്: ഡോ. വിമല്‍. വിശ്വാസ് ഹോമിയോ
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







