ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം.ജാഗ്രത പാലിക്കാൻ നിർദേശം.
കഴിഞ്ഞ കഴിഞ്ഞ നവംബർ 20 ന് ദക്ഷിണാഫ്രിക്കയിൽ നിന്നും കർണാടകയിൽ എത്തിയ രണ്ട് പേർക്കാണ് രോഗം സ്വീകരിച്ചത്.ഇന്നലെ രാത്രിയാണ് ഇവരുടെ ഫലം പുറത്തു വന്നത്.സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.രോഗം സ്വീകരിച്ചത് 66 വയസ്സും 46 വയസ്സും ഉള്ള രണ്ട് പേർക്കാണ് .ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് ഇവരെ ബാധിച്ചത് ഒമിക്രോണ്‍ ആണ് എന്ന് സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ലോകത്ത് 29 രാജ്യങ്ങളിലായി 373 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അറിയിച്ചു.