ഭക്ഷ്യസുരക്ഷ, ഫിഷറീസ്, ആരോഗ്യ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ഇന്നും പരിശോധന നടന്നത്.
> |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പരിശോധനയില്‍ മത്സ്യവിപണനത്തില്‍ അനുവര്‍ത്തിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും സ്ഥാപനം അടപ്പിക്കുകയും ചെയിതു. പരിശോധനയില്‍ കണ്ടെത്തിയത് ആഴ്ച്ചകള്‍ പഴക്കുമുള്ള മൽസ്യങ്ങൾ ആയിരുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മത്സ്യ വിപണന കേന്ദ്രങ്ങൾ നിർബന്ധമായി ലൈസൻസ് എടുക്കണം എന്നും, അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബി. നൗഷാദ്, ഭക്ഷ്യ സുരക്ഷ ഓഫീസർ എം എൻ ഷമ്സിയ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.