യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്‍റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ചുകൊണ്ടു നടത്തിയ യാത്രയാണ് വിശ്വാസികൾ കുരിശുമല കയറ്റത്തിലൂടെ അനുസ്മരിക്കുന്നത്. ഇതിന്‍റെ ഭാഗമായി വിശ്വാസികള്‍ കുരിശും ചുമന്ന് കാല്‍നടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തും.കഴിഞ്ഞ നാല്പത്തിയാറു വർഷമായി ചുരുളി സെൻ്റെ തോമസ് ഫെറോനാ പള്ളിയിൽ നിന്നുള്ളക്രൈസ്തവിശ്വാസികൾ കയറിയിരുന്ന പാൽക്കുളം മേട്ടിലേക്കുള്ള കുരിശുമല കയറ്റം ഇത്തവണ വനം വകുപ്പിന്റെ പിടിവാശിമൂലം മുടങ്ങി.

വനം വകുപ്പിൽ നിന്നുള്ള ഡി.എഫ്.ഒ.യുടെ അനുമതിക്കായി ഇടവക സമൂഹം വലിയ ആഴ്ചകളിൽ തുടരെത്തുടരെ സമീപിച്ചെങ്കിലും വനംവകുപ്പിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ല. ചുരുളി ഇടവക ദേവാലയത്തിൽ നിന്നും ഓരോ വർഷവും ആയിരക്കണക്കിന് ആകുകളാണ് പാൽക്കുളം മേട്ടിലേക്ക് പരിഹാരപ്രദിക്ഷണമായി മലകയറുന്നത്. ജാതിമത വ്യത്യാസമില്ലാതെ കൈസ്തവരും അക്രൈസ്തവരുമായ വിശ്വാസികൾ ഇതിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
അവസാനനിമിഷം വരെ മലകയറാൻ അനുമതി ലഭിക്കുമെന്ന് കരുതിയ വിശ്വാസികൾ രാവിലെ പള്ളിയിൽ ഒത്തുകൂടിയ ശേഷം ചെമ്പകപ്പാറ മലയറി പരിഹാരപ്രദിക്ഷണം നടത്തി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്