വാഗമണ്‍ ഓഫ് റോഡ് കേസില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.
നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ ടി ഒ രമണന്‍ അറിയിച്ചു. വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ജോജു ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങുന്നത്.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
ഇക്കഴിഞ്ഞ പത്താം തീയതി ഇടുക്കി ആര്‍ ടി ഒ ജോജു ജോര്‍ജിനെതിരെ നോട്ടീസ് അയച്ചിരുന്നു. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ആര്‍ ടി ഒ ഓഫീസില്‍ എത്തുമെന്നാണ് ജോജു അറിയിച്ചത്. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറായില്ല. ലൈസന്‍സ് റദ്ദാക്കുന്നതിന് മുമ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
അതേസമയം, പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോട്ടീസ് നല്‍കിയിരുന്നു. ഇവരും എത്താത്തതിനെ തുടര്‍ന്നാണ് നടപടികളിലേക്ക് കടക്കാന്‍ ആര്‍ ടി ഒ തീരുമാനിച്ചത്. ആറ് മാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ജോര്‍ജ് ചെയ്തതെന്നാണ് ആര്‍ ടി ഒ അധികൃതര്‍ അറിയിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കളക്ടറും മോട്ടോര്‍ വാഹന വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അഞ്ച് പേര്‍ സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ 17 പേരോട് ഹാജരാകാനാണ് പൊലീസ് നിര്‍ദ്ദേശിച്ചത്.Also Read: ഇടുക്കി അടിമാലിക്ക് സമീപം പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്