മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസറായി ചമഞ്ഞ് ഡോക്ടറെ വിവാഹംചെയ്ത തട്ടുകടയുടമയെ പോലീസ് അറസ്റ്റുചെയ്തു.

110 പവൻ സ്വർണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്. വിവാഹം കഴിഞ്ഞശേഷം പ്രഭാകരൻ എല്ലാദിവസവും രാവിലെ വീട്ടിൽനിന്നിറങ്ങും. വൈകീട്ടുമാത്രമേ വീട്ടിൽ തിരിച്ചെത്തുകയുള്ളൂ. വീട്ടിൽ സമയം ചെലവഴിക്കാത്തതിനെ ചോദ്യംചെയ്തപ്പോൾ പ്രഭാകരൻ മയൂരിയെ ദേഹോപദ്രവം ചെയ്തു. പ്രൊഫസറായതിന്റെ തിരക്കുമൂലമാണ് മകന് വീട്ടിൽ സമയം ചെലവിടാനാകാത്തതെന്ന് പറഞ്ഞ് രക്ഷിതാക്കൾ മകനെ സംരക്ഷിച്ചു. പ്രഭാകരന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത കലശലായപ്പോൾ മയൂരിക്ക് സംശയം കനത്തു.
തുടർന്ന് മയൂരിയും സഹോദരനും മദ്രാസ് ഐ.ഐ.ടി.യിൽ നേരിട്ടുചെന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. അതിനിടയിൽ സ്ത്രീധനമായി നൽകിയ സ്വർണം വിറ്റ് പ്രഭാകരൻ കടങ്ങൾ വീട്ടുകയും വീട് അറ്റകുറ്റപ്പണി നടത്തുകയും തട്ടുകട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മയൂരി അശോക് നഗർ വനിതാപോലീസിൽ നൽകിയ പരാതിയെത്തുടർന്ന് പ്രഭാകരനെ അറസ്റ്റുചെയ്തു. ആൾമാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്