കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയാറാക്കിയ കള്ളുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി സ്കൂളിലെത്തി.

അധ്യാപകർ വന്നപ്പോഴേക്കും വിദ്യാർഥി സ്ഥലംവിട്ടു. ഇതോടെ അധ്യാപകർ ഭീതിയിലായി. അവർ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. തുടർന്നാണ് വിദ്യാർഥിക്ക് കൗൺസലിങ് നൽകാനുള്ള നടപടി ആരംഭിച്ചത്. എക്സൈസ് നേതൃത്വത്തിലായിരിക്കും കൗൺസലിങ്. വിദ്യാർഥി മുൻപും വീടിന്റെ തട്ടിൻപുറത്തുവെച്ച് കള്ളുണ്ടാക്കിയെന്ന് വീട്ടുകാർ അധ്യാപകരോട് പറഞ്ഞിട്ടുണ്ട്. അന്ന് കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിൻപുറത്തുനിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞത്.
Also Read: ബോഡിമെട്ടിനു സമീപം വാൻ കൊക്കയിലേക്ക് മറിഞ്ഞു; ആറുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്