
രാവിലെ സ്കൂളിലേക്ക് വിദ്യാർഥികളുമായി വരുന്നതിനിടെയായിരുന്നു പോലീസിന്റെ പരിശോധന. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയതോടെ കസ്റ്റഡിയിൽ എടുക്കുകയും പകരം മറ്റൊരു ഡ്രൈവറെ നിയമിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുകയും ചെയ്തു. അതേസമയം പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ മുൻ പി ടി എ അംഗവും കേരളാകോൺഗ്രസ് എം പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുമുള്ള വാഹനത്തിന്റെ ഡ്രൈവറെയാണ് പിടികൂടിയത്. അതിനാൽ ഉന്നത സ്വാധീനമുപയോഗിച്ച് ഡ്രൈവറെ രക്ഷപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി. എന്നാൽ ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ രക്ഷപെടുത്തൽ ശ്രമം വിഫലമായി.
അതേസമയം മുരിക്കാശ്ശേരി സ്റ്റേഷൻ പരിധിയിൽ മദ്യപിച്ച് വാഹനമോടിച്ച രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിലായി. മുരിക്കാശ്ശേരി - അടിമാലി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൻ്റെ ഡ്രൈവർ ചെമ്പകപ്പാറ പാറയടിൽ അനീഷും, മുരിക്കാശേരി - കട്ടപ്പന - ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ വെള്ളക്കുളമ്പേൽ എബിൻ ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരുടെ ലൈസൻസ് സസ്പെൻഡുചെയ്യുമെന്ന് ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ വ്യക്തമാക്കി.
ഇടുക്കി സ്റ്റേഷൻ പരിധിയിൽ ടാക്‌സ് അടക്കാതെ സർവീസ് നടത്തിയ മൂന്ന് സ്കൂൾ ബസുകളും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയ മറ്റൊരു ബസും പിടികൂടിയിട്ടുണ്ട്. കുരുന്നു വിദ്യാർത്ഥികളുമായി പോകുന്ന സ്കൂൾ ബസിൽ മദ്യപിച്ചെത്തുന്ന ഡ്രൈവർമാരെ നിയമിക്കുന്നത് സ്കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തെ വൻവീഴ്ചയാണെന്ന ആരോപണം ഉയരുന്നുണ്ട്.
സ്വകാര്യ ബസുകളിലെയും സ്കൂൾ ബസുകളിലെയും ചില ഡ്രൈവര്‍മാര്‍ മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നുവെന്ന പരാതികളില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപെടുകയും കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് വ്യാപക പരിശോധനയ്ക്ക് തുടക്കമിട്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്