
വിപണി വിലയെക്കാള്‍ 500, 1000 രൂപ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷം പണം നല്‍കാതെ കർഷകരെ കബളി പ്പിച്ച കേസിലെ പ്രധാന കണ്ണിയെ ആലപ്പുഴയില്‍ നിന്നുംപൊലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറി (42)നെയാണ് ആലപ്പുഴയില്‍ നിന്നും അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ ഇന്നലെ രാത്രിയോടെ അടിമാലിയിലെത്തിച്ചു. 30 മുതല്‍ 40 ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്ന് പറഞ്ഞാണ് ഏലക്ക വാങ്ങിയിരുന്നത്. ഇയാള്‍ക്കെതിരെ അടിമാലി സ്റ്റേഷനില്‍ മൂന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. പണം ലഭിക്കാനുള്ളവർ ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുക ളില്‍ പരാതി നല്‍കിയിരിക്കുക യാണ്. അഞ്ചു കോടികളുടെ തട്ടിപ്പാണ് ഈ പരാതികളില്‍ ഉള്ളത്. എൻ ഗ്രീൻ ഇന്റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ കടമുറികള്‍ വാടകയ്ക്ക് എടുത്ത ശേഷം ജോലിക്കാരെ വച്ച് ഏലക്ക സംഭരിക്കുകയായിരുന്നു.
തുടക്കത്തില്‍ കുറച്ചപേർക്ക് പണം നല്‍കിയെങ്കിലും പിന്നീട് ഏലപണം ലഭിച്ചില്ല. തട്ടിപ്പനിരയായവരില്‍ 50000 രൂപ മുതല്‍ 75 ലക്ഷം വരെ ലഭിക്കാൻ ഉള്ളവരുണ്ട്. ഏകദേശം ഏഴ് മാസത്തിനു മുമ്പാണ് എൻ ഗ്രീൻ ഇന്റർനാഷണല്‍ ഹൈറേഞ്ചില്‍ ഏലക്ക സംഭരണവുമായി രംഗത്ത് എത്തിയത്. ഓരോ സ്ഥലങ്ങളിലും കമ്മീഷൻ അടിസ്ഥാനത്തില്‍ഏജന്റുമാരെയും ഇയാള്‍ ഏർപ്പെടുത്തിയിരുന്നു.പണം ലഭിക്കാൻ ഉള്ളവർ മുഹമ്മദ് നസീറിനെ വിളിച്ചപ്പോള്‍ പണം നല്‍കാമെന്ന വാട്സ്‌ആ പ്പ് സന്ദേശം മാത്രമാണ് ലഭിച്ചത്.
പണം ലഭിക്കാൻ ഉള്ളവർക്ക് ചെക്കുകള്‍ നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ഇതെല്ലാം മടങ്ങി. ഏലക്ക ഗ്രേഡ് അനുസരിച്ച് തരംതിരിക്കുന്നതിനായി അടിമാലിയില്‍ ഒരു സെന്ററും ഇയാള്‍ തുറന്നിരുന്നു. ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സംഭരിക്കുന്ന ഏലക്ക ഇവിടെയാണ് എത്തിച്ചിരുന്നത്. 50ജോലിക്കാരുംഇവിടെയുണ്ടായിരുന്നു. കച്ചവടക്കാരും, കർഷകരുമെല്ലാം ഇയാളുടെ കെണിയില്‍പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന്ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയേക്കും.