
മാങ്കുളത്ത് ഗ്രാമപഞ്ചായത്തംഗത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ മൂന്നാര്‍ പോലീസ് പിടികൂടി. കേസില്‍ ഒന്നാം പ്രതിയായ മാങ്കുളം സ്വദേശി പാറശേരി ജോബിൻ തോമസ് (42), രണ്ടാം പ്രതിയായ മാങ്കുളത്ത് താമസക്കാരനും എറണാകുളം മഞ്ഞപ്ര സ്വദേശിയുമായ ജോളി സെബാസ്റ്റ്യൻ (50) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ജോളി സെബാസ്റ്റ്യനെ അടിമാലിയില്‍നിന്നു പിടികൂടിയത്. ഇന്നലെ ജോബിൻ തോമസിനെ മാങ്കുളത്തുനിന്നു പിടികൂടുകയായിരുന്നു. സംഭവത്തിനുശേഷം ജോബിൻ തോമസ് ഒളിവിലായിരുന്നു. ഡിസംബര്‍ 31 രാത്രിയിലായിരുന്നു മാങ്കുളം ടൗണില്‍ മാങ്കുളം ഗ്രാമപഞ്ചായത്തംഗമായ കിഴക്കേല്‍ ബിബിന്‍ ജോസഫിന് കുത്തേറ്റത്. ടൗണില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഗ്രാമപഞ്ചായത്തംഗം ബിബിന് അപ്രതീക്ഷിതമായി കുത്തേല്‍ക്കുകയായിരുന്നു.