ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഐഎം അംഗത്വം.മൂന്ന് വർഷത്തിന് ശേഷമാണ് അംഗത്വം പുതുക്കി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നിർദേശം നൽകിയത് പ്രതിപക്ഷനേതാവും പി ബി അംഗവുമായ പിണറായി വിജയനാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അംഗത്വം പുതുക്കി നൽകിയത്. കഴിഞ്ഞ നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പാര്‍ട്ടിയെ പ്രതിരോധിക്കാൻ മുൻപന്തിയിലുള്ള ബിനീഷിന്റെ അംഗത്വം പുതുക്കി നൽകാത്തത് വിവാദങ്ങൾക്ക് കാരണമായിരുന്നു.
നേരത്തെ കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഐഎം അംഗത്വം റദ്ദാക്കിയത്. തിരുവനന്തപുരം ബ്രാഞ്ചിലായിരുന്നു ഇതിന് മുൻപ് ബിനീഷിന് അംഗത്വം ഉണ്ടായിരുന്നത്. ജയിൽ മോചിതനായ ശേഷം കേസിൽ കഴമ്പില്ലെന്നും കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി ബിനീഷ് നേത്യത്വത്തെ നാല് തവണ അപേക്ഷിച്ചിട്ടും സംസ്ഥാന നേത്യത്വം അത് വെട്ടുകയായിരുന്നു. 2020 ആഗസ്റ്റ് 20 ന് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തിരുന്നത്.






