HONESTY NEWS ADS

ഇടുക്കി ജില്ലാ ആസ്ഥാനത്ത് ആദിവാസി കോളനിയിലേക്ക് റോഡ് നിർമ്മിക്കുവാൻ തുക നൽകാമെന്ന മന്ത്രി റോഷി അഗസ്റ്റ്യന്റെ പ്രഖ്യാപനം പാഴ് വാക്കായി. 7 വർഷം കാത്തിരുന്നിട്ടും തുക ലഭിക്കാതായതോടെ നാട്ടുകാർ നേരിട്ടിറങ്ങി റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി. പൈനാവ് - 56 കോളനി - പെരുങ്കാല റോഡിനാണ് തുക നൽകാമെന്ന് പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റ്യൻ വാഗ്ദാനം നൽകിയതെന്ന് നാട്ടുകാർ.

 പൈനാവ് 56 കോളനിക്ക് സമീപം ചെക്ക്ഡാം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രി റോഷി അഗസ്റ്റിൻ റോഡ് നിർമ്മാണത്തിനായി തുക പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടത്തി പോയതല്ലാതെ പിന്നീട് ഇതു വഴി ഇദ്ദേഹം ഏറുകണ്ണിട്ടു പോലും നോക്കിയട്ടില്ല. 

ഇടുക്കി  ജില്ലാ ആസ്ഥാനത്ത്   ആദിവാസി കോളനിയിലേക്ക് റോഡ് നിർമ്മിക്കുവാൻ തുക നൽകാമെന്ന മന്ത്രി റോഷി അഗസ്റ്റ്യന്റെ പ്രഖ്യാപനം പാഴ് വാക്കായി.
Web Desk 26-Dec-2021 / 10.30AM

മാർച്ച് 13 ന് നടക്കുന്ന ബജറ്റിൽ തുക വകയിരുത്തുമെന്നായിരുന്നു ഇദ്ദേഹം പ്രഖ്യാപിച്ചത്.എന്നാൽ വർഷങ്ങൾ പലതു കാത്തിരുന്നിട്ടും റോഡു നിർമ്മാണം എങ്ങുമെത്താതായതോടെ നാട്ടുകാർ അറ്റകുറ്റ പണികൾക്കായി രംഗത്തിറങ്ങി.
ചൈതന്യ അക്ഷയ ശ്രീ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ആണ് അറ്റകുറ്റ പണികൾ നടത്തിയത്. ജില്ലാ ആസ്ഥാനമായ പൈനാവിനെ പെരുങ്കാലയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കൂടിയാണിത്. മന്ത്രി റോഷി അഗസ്റ്റിൻ തന്നെ വിഷയത്തിൽ ഇടപെടണമെന്ന് ഓർമ്മപെടുത്തുകയാണ് നാട്ടുകാർ.

Read Also:

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS