പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മാർച്ച് 22 | ചൊവ്വ | 1197 | മീനം 8 | വിശാഖം
കെ റയില്‍ പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിക്കു നാലിരട്ടി വില സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഴിയാധാരമാകുമെന്ന് ആരും ഭയപ്പെടേണ്ട. പ്രതീക്ഷിക്കുന്നതിനേക്കാള്‍ നഷ്ടപരിഹാരം നല്‍കിക്കൊണ്ടാണു ഭൂമി ഏറ്റെടുക്കുക. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള ആശങ്ക സ്വാഭാവികമാണ്. അവരെ ബോധ്യപ്പെടുത്തും. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്കുവേണ്ടിയാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയില്‍ സര്‍വേക്കല്ലിടലിനെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം. കല്ലായിയിലെ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവച്ചു. വീട്ടുമുറ്റത്ത് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് പിഴുതെറിഞ്ഞു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പൊലീസും, കെ റെയില്‍ ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അനുമതിയുണ്ടെന്നും കല്ലിടുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പര്‍ പത്രങ്ങളില്‍ പരസ്യം നല്‍കി വെളിപ്പെടുത്തിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച അതിരടയാള കല്ലുകള്‍ നാട്ടുകാര്‍ പിഴുത് മാറ്റി. പ്രതിഷേധത്തിനിടെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്‌തെന്ന് വനിതാ ഉദ്യോഗസ്ഥ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇന്ധന വില കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയുമാണ് കേരളത്തില്‍ വര്‍ദ്ധിച്ചത്. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും എക്സൈസ് തീരുവ കുറച്ചതിനുശേഷം കഴിഞ്ഞ നാലു മാസമായി ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വന്നതോടെയാണ് ദിവസേനെയുള്ള വില വര്‍ധന നിര്‍ത്തിവച്ചത്.
ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്സി നിരക്കുകളും അടുത്ത മാസം വര്‍ധിപ്പിക്കും. വ്യാഴാഴ്ച മുതല്‍ ബസ് സമരം പ്രഖ്യാപിച്ചിരിക്കേയാണ് നിരക്കു കൂട്ടുമെന്നു ഗതാഗത മന്ത്രി സൂചന നല്‍കിയത്. ഓട്ടോ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാകും. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മാസം ആദ്യവാരത്തോടെ ഉണ്ടാകും. ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്കു വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ടു നല്‍കിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോ ചാര്‍ജ് ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും ടാക്സി മിനിമം ചാര്‍ജ് 240 രൂപയാക്കണമെന്നുമാണു കമ്മീഷന്‍ റിപ്പോര്‍ട്ട്.
ആന്തമാന്‍ കടലിലെ അതിതീവ്രന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കു സാധ്യത. പോര്‍ട്ട് ബ്ലെയറില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും ദുര്‍ബലമാകാനാണ് സാധ്യത.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയുടെ അനുമതിയില്ലാതെയുളള ഭേദഗതി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. പൊതുപ്രവര്‍ത്തകനായ ആര്‍.എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫ് തീരുമാനം. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ മേഖലയില്‍ ഇന്നു വൈകുന്നേരം രാഷ്ട്രീയ വിശദീകരണ യോഗം നടത്താനാണു തീരുമാനം.
ചോറ്റാനിക്കരയില്‍ കെ റെയില്‍ സമരത്തില്‍ പങ്കെടുത്ത പിറവം എംഎല്‍എ അനൂപ് ജേക്കബ്, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങി 25 പേര്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും പോലീസിനെ തടഞ്ഞതിനുമാണ് കേസ്.
പ്രളയകാലത്ത് കാര്‍ ഒലിച്ചുപോയെന്നു പറഞ്ഞ് ടിവി ക്യാമറകള്‍ക്കു മുന്നില്‍ വാവിട്ടുകരഞ്ഞ സജി ചെറിയാന്‍, ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ കണ്ണീരിനു തീവ്രവാദി പട്ടം ചാര്‍ത്തി കൊടുത്തത് വിരോധാഭാസമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. . മുതലാളിക്ക് കമ്മീഷന്‍ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലുള്ള അടിമകള്‍ക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്നു മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനേയും കെ.വി. തോമസിനേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വിലക്കി. കെപിസിസിയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ എഐസിസി തീരുമാനം എടുത്തത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഹനുമാന്‍ സേനയുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം സിപിഎം സൈബര്‍ ഗുണ്ടകളുടെ വ്യാജപ്രചരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. സംഘപരിവാറിന്റെ കേരള ഏജന്റായ പിണറായി വിജയന്റെ സംഘത്തില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കു പതിനാല് വര്‍ഷം തടവും 30,000 രൂപ പിഴയും. വണ്ടിപ്പെരിയാര്‍ സ്വദേശി യേശുരാജനെയാണ് കട്ടപ്പന അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ലും 2019 ലുമായി വണ്ടിപ്പെരിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് യോശുരാജനെതിരായ വിധി.
ഇടുക്കിയിലെ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശി ശശികുമാറാണ് അറസ്റ്റിലായത്. പീഡന വിവരം പൊലീസിനെ അറിയിക്കാതെ ഒതുക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. പ്രതിയായ പോത്താനിക്കാട് സ്വദേശി രാജേഷിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. മേട്ടുഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാലു മാസം പ്രായമുള്ള ശിവപ്രസാദ് എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്.
പാലക്കാട് പുതുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു വെട്ടേറ്റു. ഡിവൈഎഫ്ഐ നീളിക്കാട് യൂണിറ്റ് പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. വെട്ടിയത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു.
നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാന്‍ നല്‍കിയ കാറ് സ്വന്തം പേരിലാക്കിയെന്നാണ് ഗിരിധര്‍ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധര്‍ പറയുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ കൊച്ചിയില്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു.
പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. രണ്ടു ഘട്ടങ്ങളിലായാണ് പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. കേരളത്തില്‍നിന്ന് ശോശാമ്മ ഐപ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 128 പേരെയാണ് ഈ വര്‍ഷം രാജ്യം പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. കേരളത്തില്‍ നിന്ന് നാല് പേരാണ് അര്‍ഹരായത്. സാമൂഹിക പ്രവര്‍ത്തക കെ.വി റാബിയ, കവിയും നിരൂപകനുമായ പി നാരായണ കുറുപ്പ് എന്നിവര്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം പുരസ്‌കാരം വാങ്ങാനെത്തിയില്ല. കളരിപ്പയറ്റ് ആചാര്യന്‍ ശങ്കരനാരായണ മേനോനടക്കം 64 പേര്‍ക്ക് അടുത്തയാഴ്ച പുരസ്‌കാരം നല്‍കും.
തമിഴ്നാട്ടിലെ തൃക്കടയൂരില്‍നിന്ന് മതേതര സൗഹാര്‍ദ്ദത്തിന്റെ ഒരു നല്ല മാതൃക. അമൃതകണ്ഠേശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിനു പോകുന്ന സന്ന്യാസി സംഘത്തിന് മുസ്ലീം ജമാ അത്ത് കമ്മിറ്റിയും ക്രിസ്ത്യന്‍ പുരോഹിതരും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. ഈ മാസം 27 നാണ് തൃക്കടയൂര്‍ അഭിരാമി അമ്മന്‍ അമൃത കണ്ഠേശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകം. കാരയ്ക്കലിലെ ധര്‍മപുരം അഥീന മഠത്തില്‍നിന്ന് ക്ഷേത്രത്തിലേക്ക് പദയാത്രയായി പോകുന്ന ഗുരുലിംഗം സന്ന്യാസി സംഘത്തിനാണു സ്വീകരണം നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ തോറ്റ പുഷ്‌കര്‍ സിംഗ് ധാമി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗും മീനാക്ഷി ലേഖിയും പങ്കെടുത്ത നിയമസഭ കക്ഷിയോഗത്തിലാണ് ധാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 70 ല്‍ 47 സീറ്റ് നേടി ബിജെപി ഭരണ തുടര്‍ച്ച നേടിയെങ്കിയും ഖാട്ടിമ മണ്ഡലത്തില്‍ ധാമി തോറ്റിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഭാവിയില്‍ ദേശീയ പതാക കാവി പതാകയാകുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നും ഇതിനായി ഹിന്ദു സംഘടനകള്‍ ഒന്നിക്കണമെന്നും കല്ലഡ്ക പ്രഭാകര്‍ പറഞ്ഞു. മംഗ്ലൂരുവില്‍ വി എച്ച് പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന.
ദുബൈയില്‍ ഏഷ്യക്കാരനായ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസില്‍ മൂന്ന് ആഫ്രിക്കന്‍ യുവതികള്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും 28,000 ദിര്‍ഹം പിഴയും വിധിച്ച് കോടതി. വാട്‌സാപ്പ് വഴി ബന്ധം സ്ഥാപിച്ച് യുവാവിനെ ഇവര്‍ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്‌നനാക്കി ഫോട്ടോയെടുത്ത് പേഴ്സും ക്രെഡിറ്റ് കാര്‍ഡും കൈക്കലാക്കുകയായിരുന്നു.
യുഎഇയുടെ പരമ്പരാഗത നൃത്തരൂപമായ അല്‍ അയ്യാലയ്ക്ക് ചുവടുവച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി. അബുദാബിയിലെ അല്‍ ഷംഖയില്‍ ലുലു ഗ്രൂപ്പിന്റെ 226 ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങിലാണ് അറബ് പ്രമുഖര്‍ക്കൊപ്പം യൂസഫലി ചുവടുവച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കേരളത്തില്‍ ഇന്നലെ 15,561 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 5,433 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,271 കോവിഡ് രോഗികള്‍. നിലവില്‍ 36,527 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.77 കോടി കോവിഡ് രോഗികളുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ നഷ്ടത്തിലായ സര്‍ക്കാര്‍ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായി ലയിപ്പിക്കാന്‍ ധാരണ. ലയനത്തോടെ നിലവില്‍ ബിബിഎന്‍എല്‍ രാജ്യത്ത് ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും കരാറുകളും ബിഎസ്എന്‍എല്ലില്‍ എത്തും. ബിഎസ്എന്‍എല്ലിന് നിലവില്‍ രജ്യത്ത് 6.8 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയുണ്ട്. നിര്‍ദ്ദിഷ്ട ലയനത്തോടെ, യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് ഉപയോഗിച്ച് രാജ്യത്തെ 1.85 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 5.67 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ബിഎസ്എന്‍എല്ലിന് ലഭിക്കും.
സന്ദർശിക്കുക. www.honesty.news