കരാറുകാരനോട് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മൈനർ ഇറിഗേഷൻ വകുപ്പിലെ വനിതാ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.

കോട്ടയം ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിലെ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസ് ആണ് പിടിയിലായത്. 2017 കാലഘട്ടത്തിൽ അനുവദിച്ച അഞ്ച് ലിഫ്റ്റ് ഇറിഗേഷൻ വർക്ക് ചെയ്തതിൻ്റെ സെക്യുരിറ്റി ഡെപ്പോസിറ്റ് തുകയായ 2,25000 രൂപ മാറി നൽകുന്നിതിനെ കോട്ടയം സ്വദേശിയായ കോൺട്രാക്ടറിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മൈനർ ഇറിഗേഷൻ ഓഫിസിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയിൽ നിന്നും ബിനു ജോസിനെ വിജിലൻസ് പിടികൂടിയത്. നിരന്തര പരാതി ഉയർന്നതിനെതുടർന്ന് വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിൻ്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
Also Read: കെ.എസ്.ആർ.ടി.സിസ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്