കാർ തട്ടിയെടുത്ത് പണയംവെച്ച കേസിൽ കെ.എസ്.യു. നേതാവടക്കം രണ്ട് യുവാക്കളെ മാള പോലീസ് അറസ്റ്റ് ചെയ്തു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആഴ്ചകൾക്കുമുമ്പ് സജീവൻ ഇടുക്കിയിലുള്ള സുഹൃത്തിന് ഭാര്യയുടെ പ്രസവസംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കാർ നൽകി. സുഹൃത്ത് കൊണ്ടുപോയ കാർ അയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതികൾക്ക് നൽകിയത്. കാർ ഓടിക്കാൻ കൊടുത്തശേഷം തിരികെ ലഭിക്കാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകി. സ്ഥാപനത്തിലെ ജീവനക്കാരനുമായി പ്രതികൾക്ക് അടുപ്പമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. എറണാകുളത്താണ് വാഹനം പണയംവെച്ചത്. ഈ സംഭവത്തിൽ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്