
കട്ടപ്പനക്ക് സമീപം മുളകരമേട്ടിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കുട്ടിയെയുമായി ബസ് കാത്തുനിന്ന യുവതിക്കടക്കമുള്ളവർക്കാണ് നായയുടെ കടിയേറ്റത്. ഇവർ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രാവിലെ എട്ട് മണിയോടെ മുളകരമേട് ജംക്ഷനിൽ വച്ചാണ് രണ്ടുപേരെ നായ ആക്രമിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായ സാബു ആഗസ്തി, കുട്ടിയുമായി ബസ് സ്റ്റോപ്പിൽ നിന്നിരുന്ന രജിതാ മോഹൻ എന്നിവർക്കാണ് കടിയേറ്റത്. ഇരുവരുടെയും കാലുകളിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നായയുടെ കടിയേറ്റ ഇരുവരും ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കട്ടപ്പന നഗരസഭ പരിധിയിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ ആഴ്ചയും തെരുവ് നായ ആക്രമണമുണ്ടായിരുന്നു. നായശല്യം പരിഹരിക്കാൻ നഗരസഭ കാര്യമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്