
വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തുന്ന ആനച്ചാൽ സ്വദേശിയായ രമണൻ എന്നയാൾ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഇയാൾ അടിമാലി കേന്ദ്രീകരിച്ച് ഓട്ടോയിൽ ഇറച്ചി വിൽക്കുന്നുണ്ടായിരുന്നു. വനപാലകർ എത്തിയ സമയം രണ്ട് ബൈക്കിലായി എത്തിയവർക്ക് രമണൻ ഇറച്ചി വിൽക്കുകയായിരുന്നു. വനപാലകരെ കണ്ട് വാഹനം ഉപേഷിച്ച് മൂന്നുപേരും ഓടിരക്ഷപ്പെട്ടു.
രണ്ട് ബൈക്കുകളിൽനിന്ന് അഞ്ച് കിലോയോളം ഇറച്ചിയും പിടിച്ചെടുത്തു. തുടർന്ന് രമണന്റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ മൃഗങ്ങളെ കെണിവെച്ചും വൈദ്യുതി ഉപയോഗിച്ചും പിടികൂടുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. പനംകൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.വി.വിനോദ് ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജിത്ത്, ജിജു കുര്യൻ, സബിൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്