
Also Read: യൂട്യൂബ് ചാനല്‍ തുടങ്ങി പണം ഉണ്ടാക്കുന്നത് എളുപ്പപണിയാണോ; അറിയേണ്ട സുപ്രധാന കാര്യങ്ങള്‍.!
ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. തേക്കടി തടാകത്തില്‍ ബോട്ട് സവാരിക്കായി ടിക്കറ്റ് എടുത്ത് കാത്തിരുന്ന സഞ്ചാരികളെയാണ് കുരങ്ങ് ആക്രമിച്ചത്. കൃഷ്ണചന്ദ്രിയുടെ കൈക്ക് കടിയേറ്റപ്പോള്‍ തടയാന്‍ ശ്രമിച്ച ജോര്‍ജിനെയും കുരങ്ങ് ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പം തേക്കടി കാണാനെത്തിയതായിരുന്നു കൃഷ്ണചന്ദ്രി.
ഇവര്‍ക്ക് കുരങ്ങിന്‍റെ കടിയേറ്റ വിവരം നാട്ടുകാര്‍ പറഞ്ഞാണ് സമീപത്തുണ്ടായിരുന്ന വനപാലകര്‍ അറിയുന്നത്. ജോര്‍ജുമായി ഒപ്പമുണ്ടായിരുന്നവര്‍ വനപാലകരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സും എത്തിയില്ല. ഒടുവില്‍ ബോട്ട് സവാരി ഉപേക്ഷിച്ച് കൃഷ്ണചന്ദ്രിയും കുടുംബവും ട്രിപ് ബസില്‍ മടങ്ങുകയായിരുന്നു.
രണ്ടു പേര്‍ക്ക് കുരങ്ങിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടും ഇക്കാര്യം ഏറെ ലാഘവബുദ്ധിയോടെയാണ് വനപാലകര്‍ കൈകാര്യം ചെയ്തതെന്ന് സഞ്ചാരികള്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ വനം വകുപ്പിന്‍റെ വാഹനമോ ഉപയോഗിക്കാതെ ബോട്ട്ലാന്‍ഡിങ്ങില്‍നിന്ന് പറഞ്ഞു വിടുകയായിരുന്നത്രേ.
കുരങ്ങിന്‍റെ ആക്രമണം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവരും അലംഭാവം കാണിച്ചതായി ദൃക്സാക്ഷികളായ നാട്ടുകാരും പറയുന്നു. കുരങ്ങിന്‍റെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരെ സാധാരണ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്സിന്‍ നല്‍കിയാണ് തിരിച്ചയക്കാറ്. എന്നാല്‍ ഞായറാഴ്ച ഇതൊന്നുംഉണ്ടായില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്