HONESTY NEWS ADS

Electro Tech Nedumkandam

 

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ഇടുക്കിയിൽ ജാഗ്രത നിർദേശം

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔  നിങ്ങളുടെ കരൾ സുരക്ഷിതമോ..?   പ്രമേഹ രോഗികൾ, അമിതവണ്ണമുള്ളവർ, മിതമായി മദ്യപിക്കുന്നവർ, അമിതമായി മദ്യപിക്കുന്നവർ, ഫാസ്റ്റ് ഫുഡ് പ്രേമികൾ എന്നിവർക്കായി സൗജന്യ ഫൈബ്രോസ്‌കാൻ   ഉടൻതന്നെ ബുക്ക് ചെയ്യൂ... 9207823856   𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

മഴ കനത്ത സാഹചര്യത്തിൽ ഇടുക്കിയിൽ ജാഗ്രത നിർദേശം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധു വീടുകളിലേക്കോ മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. തഹസിൽദാർമാർക്ക് നിർദേശം നൽകിയത്. ഇതിനായി ജില്ലയിൽ ദുരിതാശ്വാസക്യാമ്പ് സജ്ജീകരിച്ചു കഴിഞ്ഞു.


ജില്ലയിൽ ഇന്നും നാളെയും റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ പൊന്മുടി ഡാമിൻറെ മൂന്ന് ഷട്ടറുകൾ ഉയർത്തി. വിവിധ ഇടങ്ങളിൽ മരം ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടവും ഉണ്ടായിട്ടുണ്ട്.


പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുത്. മറ്റു പാരിസ്ഥിതിക ലോല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാൻ തയ്യറാകണം.


എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമമാണ്. സാധാരണ അവലംബിക്കുന്ന മാർഗങ്ങൾക്ക് പുറമെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളിലൂടെയുള്ള സന്ദേശവും സൈറൺ ഹൂട്ടിങ്ങും നൽകുന്നുണ്ട്.


ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒൻപത് ടീമുകളെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിന്യസിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി, മലപ്പുറം കാസർകോഡ്, തൃശൂർ ജില്ലകളിൽ ദേശിയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമിനെ വീതം വിന്യസിച്ചിട്ടുണ്ട്. ജൂൺ ഒന്നാം തീയതിയോടെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ടീമുകളെ വിന്യസിക്കും. മഴക്കാലം കഴിയുന്നത് വരെ ഇവർ ഈ ജില്ലകളിൽ ഉണ്ടായിരിക്കും. റെസിഡൻസ് അസ്സാേസിയേഷനുകൾ, നാട്ടിൻ പുറത്തെ കൂട്ടായ്മകൾ എന്നിവർ പ്രദേശങ്ങളിലെ വാട്സ്ആപ്പ് കൂട്ടായ്മകൾ ഉണ്ടാക്കി മഴ വിവരങ്ങൾ കൈമാറണം. മഴക്കാലവുമായി ബന്ധപ്പെട്ട ശുചീകരണപ്രവർത്തങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും നടത്തേണ്ടതാണ്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്തു 59 ക്യാമ്പുകളിലായി 1296 ആൾക്കാരെ താമസിപ്പിച്ചിട്ടുണ്ട്.


അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.


അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക് പോകരുത്. ഉടൻ സമീപത്തെ കെ എസ് ഇ ബി ഒാഫീസിലോ 9496010101 എന്ന നമ്പരിലോ അറിയിക്കണം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS