HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

'മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നു, വഞ്ചന നിർത്തിയില്ലെങ്കിൽ സത്യം തെളിയിക്കും'; തലാലിന്‍റെ സഹോദരൻ

നിമിഷ പ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍

നിമിഷ പ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവല്‍ ജെറോം മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നെന്നും നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ സാമുവല്‍ ജെറോം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.


സാമുവല്‍ ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷക്ക് പ്രസിഡന്‍റ് അംഗീകാരം നല്‍കിയതിന് പിന്നാലെ താന്‍ അദ്ദേഹത്തെ സനായില്‍ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ സാമുവല്‍ ജെറോം ഒരായിരം അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. 


പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം കേരള മാധ്യമങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമല്‍ ജെറോം 20,000 ഡോളര്‍ ശേഖരിക്കാന്‍ അഭ്യര്‍ത്ഥിച്ച വിവരം അറിഞ്ഞതെന്നും വര്‍ഷങ്ങളായി ഇയാള്‍ തങ്ങളുടെ ചിന്തിയ രക്തം മധ്യസ്ഥത എന്ന പേരില്‍ വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങള്‍ക്ക് സത്യം അറിയാമെന്നും അദ്ദേഹം നുണ പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പ്


അത് അഭിഭാഷകൻ അല്ല, അവകാശപ്പെടുന്നത് പോലെ. സാമുവേൽ ജെറോം, Samuel Jerome

ഒരു മാധ്യമ പ്രവർത്തകനും കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്, BBC ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകൻ അല്ല. വേദികളിൽ നടന്ന്, ദാനം ശേഖരിക്കുന്നു. 'മധ്യസ്ഥത' എന്ന പേരിൽ അനവധി പണം കവർന്നു, ഏറ്റവും പുതിയത് നാല്പത് ആയിരം ഡോളർ. അവനെ കാണാനായില്ല, കാണാനായില്ല, വിളിക്കാനായില്ല, സന്ദേശവും ഇല്ല ഈ വിഷയത്തിൽ; മറിച്ചു തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. പ്രസിഡന്‍റിന്‍റെ ശിക്ഷ നടപ്പിലാക്കലിന് അംഗീകാരം നൽകിയതിന് ശേഷം സനായില്‍ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചു; അവൻ സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ 'ഒരായിരം അഭിനന്ദനങ്ങൾ'! എന്നു പറഞ്ഞു.


പകുതി മണിക്കൂറുകൾക്കുള്ളിൽ കേരള സംസ്ഥാന മാധ്യമങ്ങൾ പരിശോധിക്കുമ്പോൾ പുതിയ വാർത്തയായിരുന്നു: തലാലിന്‍റെ കുടുംബത്തോടുള്ള മധ്യസ്ഥതയുടെ പേരില്‍ ഇരുപതിനായം ഡോളർ ആവശ്യപ്പെട്ടിരിക്കുന്നു.വർഷങ്ങളായി 'മധ്യസ്ഥത' എന്ന പേരിൽ നമ്മുടെ രക്തം വ്യാപാരം ചെയ്യുന്നു. ആ മധ്യസ്ഥത ഞങ്ങൾ കേട്ടത് അദ്ദേഹത്തിന്റെ മാധ്യമ പ്രസ്താവനകളിൽ മാത്രം. നാം സത്യം അറിയുന്നു, അദ്ദേഹം കള്ളവും വഞ്ചനയും നിർത്തിയില്ലെങ്കില്‍ നാം അത് തെളിയിക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA