താരിഫിൽ 20 മുതൽ 25 ശതമാനം വരെ വർദ്ധനവ് ഉണ്ടാകും എന്ന് കണക്കാക്കുന്നു. ഡേറ്റ ടോപ്പ് അപ്പ് പ്ലാനുകളിൽ 20 ശതമാനവും വർധനവുണ്ടായേക്കും
സാമ്പത്തിക ആരോഗ്യം കണക്കിലെടുത്താണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു. 200 രൂപ എങ്കിലും ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി പ്രതിമാസം ലഭിച്ചാൽ മാത്രമേ കമ്പനിക്ക് മുന്നോട്ടുപോകാൻ സാധിക്കു എന്നാണ് കമ്പനി വ്യക്തമാക്കുന്നത് . നിലവിൽ എയർടെൽന്റെ ശരാശരി വരുമാനം 153 രൂപയാണ് .റിലയൻസ് ജിയോയുടെ ശരാശരി വരുമാനം 144 രൂപയുമാണ്.
നവംബർ 26 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും .

