സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിക്ക് നിർദേശം. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി.

പരിശോധനയും നടപടിയും കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപിയുടെ നിർദ്ദേശം. ആൾക്കൂട്ടങ്ങളിലും യാത്രയിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും അല്ലെങ്കിൽ ദുരന്ത നിവാരണ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കാമെന്നുമാണ് സർക്കുലർ. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമാണ് . ഉത്തരവ് പാലിക്കാത്തവരിൽ നിന്ന് പിഴ ഉൾപ്പെടെ ഈടാക്കും. കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധം ആക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ മുമ്പ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തിവെക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.കഴിഞ്ഞ ദിവസം 2994 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 12 മരണവും സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് എറണാകുളത്തും, തിരുവനന്തപുരത്തുമാണ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.
അതേസമയം കേരളത്തിലെ കൊറോണ കണക്കുകളിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിലവിൽ രോഗവ്യാപനത്തിന് കാരണം പുതിയ വകഭേദമായ ഒമിക്രോണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Also Read: ഇടുക്കി വഞ്ചിവയൽ ആദിവാസി കോളനിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്