മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.30 അടിയായി ഉയർന്നു.

മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. അതുകൊണ്ടുതന്നെ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136. 30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 1844 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. സെക്കൻറിൽ 7000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്.
പരസ്യം: EAR BALANCE പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണോ നിങ്ങൾ ? എങ്കിൽ മരുന്നില്ലാതെ പരിഹാരo. ചികിത്സിക്കുന്ന സമയം തന്നെ നിങ്ങളുടെ അസുഖം മാറുന്നു.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.
അതേസമയം ഇടുക്കി ജില്ലയില്‍ കനത്തമഴ തുടരുന്നതിനാലും അതീവജാഗ്രത പുലര്‍ത്തേണ്ടതുള്ളതിനാലും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലാത്തതാനെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
Also Read: വിദ്യാർഥികൾക്ക് കൺസഷൻ നൽകിയില്ല; ഇടുക്കി അടിമാലിയിൽ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി.