HONESTY NEWS ADS

Electro Tech Nedumkandam

 

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; ഇടുക്കി മുട്ടം സ്വദേശി അറസ്റ്റിൽ, ഇതിനോടകം തട്ടിപ്പിന് ഇരയായത് അയ്യായിരത്തോളം ആളുകൾ.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; ഇടുക്കി മുട്ടം സ്വദേശി അറസ്റ്റിൽ, ഇതിനോടകം  തട്ടിപ്പിന് ഇരയായത് അയ്യായിരത്തോളം ആളുകൾ.
വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ. തൊടുപുഴ മുട്ടം കാക്കൊമ്പ് പാറേപ്പടിക്കൽ ജോബി മാത്യു (45) വിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻഫർമേഷ ൻ പ്രൈവറ്റ് എംപ്ലോയ്മെന്റ് സർവീസ് എന്ന സ്ഥാപന ഉടമയായ ജോബി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധിയാളുകളിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു. 

Also Read:  കട്ടപ്പനക്ക് സമീപം വ്യാജ സഹകരണ സംഘമുണ്ടാക്കി പണം തട്ടിയതായി പരാതി; വീട്ടമ്മമാരുടെ പക്കൽനിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ, തട്ടിപ്പിനിരയായത് ഇരുന്നൂറിലധികം വീട്ടമ്മമാർ.

ഒരു ഉദ്യോഗാർഥിയാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. പിന്നീട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ എൺപതോളം പരാതി കൾ പോലീസിനു ലഭിച്ചു. തുടർന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബു വിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിലേക്കായി ലിഫ്റ്റ് ഓപ്പറേറ്റർ, ഓഫീസ് അ സിസ്റ്റന്റ്, സൂപ്പർവൈസർ എന്നീ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി 60000 രൂപയാണ് ഓരോരുത്തരിൽ നിന്നും ഈടാക്കിയിരുന്നത്. നേരിട്ടും ബാങ്ക് വഴിയും പലരും പണം കൈമാറി.

 

മാസങ്ങൾ പിന്നിട്ടിട്ടും ആർക്കും ജോലി ലഭിച്ചില്ല. ഇതേ തുടർന്ന് സ്ഥാപനത്തിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഏതാനും ആഴ്ച മുമ്പ് സ്ഥാപനം പുട്ടുകയും ചെയ്തു. ഇതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തെത്തിയത്, കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് പുതിയ തൊഴിലിനായി ശ്രമിക്കുന്നവരായിരുന്നു തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗം പേരും.പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴ കുന്നത്തുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായത്. സ്ഥാപനം വഴി ഇതുവരെ ഒരാൾക്കു പോലും ജോലി  ലഭിച്ചിട്ടില്ലെന്നും യാതൊരു രേഖകളും ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു.


2008 മുതൽ യാതൊരു ലൈസൻസുമില്ലാതെ ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനം തൊടുപുഴയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനോടകം അയ്യായിരത്തോളം ആളുകൾ ഇയാളുടെ തട്ടിപ്പിനിരയായതായാണ് പോലീസിന്റെ കണ്ടെത്തൽ. 2019 ൽ ലഭിച്ച പരാതിയെ തുടർന്ന് പോലീസ് കേസടുത്തിരുന്നു. എന്നാൽ പരാതിക്കാരന് പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കി വീണ്ടും സ്ഥാപനം തുറക്കുകയായിരുന്നു. ഡിവൈഎ സ്പിയ്ക്കു പുറമെ എസ്ഐമാരായ ബൈജു പി.ബാബു, ടി.ജി.നൗഷാദ്, എഎസ്ഐ കെ.ഇ.നജീബ്, സിപിഒമാരായ ടി.എ.സനീഷ്, മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ  കോടതിയി ൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS