
വ്യാജ സഹകരണ സംഘമുണ്ടാക്കി വീട്ടമ്മമാരുടെ പക്കൽനിന്ന് കാഞ്ചിയാർ സ്വദേശിനികളടങ്ങുന്ന സംഘം ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കോവിൽ മലയിലുള്ള 200 ഓളം വനിതകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഒരു ലക്ഷം രൂപ വീതം വായ്പ തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് ഒരാളുടെ പക്കൽ നിന്നും 2000 രൂപ വീതം സംഘം തട്ടിയെടുത്തെന്നാണ് ആക്ഷേപം. മൂന്നു മാസ ങ്ങൾക്ക് മുൻപാണ് വണ്ടിപ്പെരിയാർ സ്വദേശിനിയായ യുവതിയും കാഞ്ചിയാർ കോവിമല സ്വദേശിനികളായ വനിതകളും ചേർന്ന് വായ്പ നൽകാമെന്ന പേരിൽ കോവിൽ മല ഭാഗത്ത് വീട്ടമ്മമാരെ ഉൾപ്പെടുത്തി സ്വയം സഹായ സംഘ ഗ്രൂപ്പുകൾ തുടങ്ങിയത്.
Also Read: പണം വെച്ച് ചീട്ടുകളി; കട്ടപ്പന നഗരത്തിൽ വൻ സംഘം പിടിയിൽ
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിത കേരള സർവീസസ് സൊസൈറ്റിയുടെ കീഴിലാണ് ഗ്രൂപ്പുകളുടെ പ്രവർത്തനമെന്നും സ്ത്രീകൾ വീട്ടമ്മമാരെ പറഞ്ഞ് വി ശ്വസിപ്പിച്ചു. 20 മുതൽ 30 പേർ ഉൾപ്പെടുന്ന ഗ്രൂപ്പിലെ അംഗങ്ങൾ 2000 രൂപ വീതം സൊസൈറ്റിയിൽ നിക്ഷേപിക്കുകയാണെങ്കിൽ മൂന്നു മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വീതം വായ്പ നൽകാമെന്നും എല്ലാ മാസവും പല ചരക്ക് കിറ്റുകൾ നൽകാമെന്നുമായിരുന്നു വാഗ്ദാനം.
തുടർന്ന് കോവിൽമല ഭാഗത്ത് മാത്രമായി 200 ഓളം വീട്ടമ്മമാർ പണവും തിരിച്ചറിയൽ രേഖകളുടെ പകർപ്പും സംഘത്തിന് നൽകി.എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും വായ്പയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ വന്നതോടെയാണ് വീട്ടമ്മമാർ പരാതിയുമായി എത്തിയിരിക്കുന്നത്. പണം നഷ്ടപ്പെട്ട വീട്ടമ്മമാർ കാഞ്ചിയാർ സ്വദേശിനികളോട് പണം തിരിച്ചാവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് അറിയില്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്.
ഇതിനിടെ സംഘത്തിലെ ഒരു സ്ത്രീ മുങ്ങിയതായും സൂചനയുണ്ട്. വീട്ടമ്മമാർ കട്ടപ്പന ഡിവൈഎസ്പിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ രണ്ടു സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും നാടുവിട്ട വനിതയുടെ പക്കലാണ് പണമെന്നാണ് ഇവർ പറയുന്നത്. പരാതി നൽകിയിട്ടും പോ ലീസ് കൃത്യമായ അന്വേഷണം നടത്തുവാൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
കോവിൽമലയ്ക്കു പുറമേ മറ്റിടങ്ങളിലും ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം കബളിപ്പിക്കപ്പെട്ട 30 ഓളം വീട്ടമ്മമാരുടെ പരാതി യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്