
ശക്തമായ ഇടിമിന്നലിൽ വീട് ഭാഗീകമായി തകർന്നു. കൊന്നത്തടിക്ക് സമീപം പാറത്തോട് ഇരുമലകപ്പിലാണ് സംഭവം. പാറച്ചാലിൽ ജനാർദ്ദനന്റെ വീടാണ് തകർന്നത്. ജനാർദ്ദനനും ഭാര്യ ശാന്തയും മാത്രമാണ് ഭവനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഇരുവർക്കും പൊള്ളലേറ്റിട്ടുണ്ട്. ശക്തമായ ഇടിമിന്നലിൽ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. വയറിങ് പൂർണ്ണമായും കത്തി നശിച്ചു. ജനലുകൾ പൊട്ടി തകർന്നു. ജനാർദ്ദനന്റെ കേഴ്വി ശക്തിയും നഷ്ടമായി. അതേസമയം മിന്നൽ കണാൻ സാധിച്ചില്ലെന്നും ഇടിയുടെ ശബ്‌ദം കേൾക്കുകയും വീട് തകരുകയും ആയിരുന്നു എന്നിവർ പറയുന്നു. വീടും വീട്ടുപകരണങ്ങളും പൂർണ്ണമായി തകർന്നതിനാൽ ജനാർദ്ദനനും ഭാര്യ ശാന്തയും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്