
പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെ വിവരം അന്വേഷിച്ച് സ്റ്റേഷനിൽ എത്തിയ എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ മർദ്ദിച്ച കേസിൽ സസ്പെൻഷനിലായ എസ്ഐക്ക് സോഷ്യൽ മീഡിയയിൽ വ്യാപക പിന്തുണ. കോതമംഗലത്തും പ്രദേശത്തുമായി ലഹരി മാഫിയക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യാനുള്ള ശ്രമം പൊലീസ് ശക്തമാക്കിയത്. ഇത് പ്രകാരം നടപടി സ്വീകരിച്ചു വന്ന ഉദ്യോഗസ്ഥനെതിരെയണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നതും.
Also Read: ഫിറ്റ്നസ് ഉൾപ്പെടെ യാതൊരു രേഖകളും ഇല്ല; പാചകവാതക വിതരണം നടത്തിയ വാഹനം പിടികൂടി.
കുറ്റാന്വേഷണ മികവിനും പേരുകേട്ട ഉദ്യോഗസ്ഥനാണ് എസ്ഐ മാഹിൻ സലിം. അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് മാഹിൻ. എസ്.എഫ്. ഐ. കോതമംഗലം ലോക്കൽ സെക്രട്ടറി കുത്തുകുഴി മാരമംഗലം പറക്കുടി റോഷൻ റെന്നിക്കാണ് (19) മർദനമേറ്റത്. എൽദോ മാർ ബസേലിയോസ് കോളേജിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയാണ് റോഷൻ. അതേമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്ക് അപ്പുറത്തേക്ക് ചില കാര്യങ്ങളും സംഭവത്തിന് പിന്നിലുണ്ട്. ലഹരിക്കേസിൽ ഇഞ്ചത്തൊട്ടി സ്വദേശി ടോജി ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലൊണ് റോഷൻ റെന്നി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസുകാരോട് തട്ടിക്കയറി സംസാരിച്ചു കൊണ്ടിരിക്കവേയാണ് മാഹിൻ സലിം ഇടപെട്ടതും.
ടോജിക്കെതിരേ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനും റോഷനെതിരേ സ്റ്റേഷന് മുന്നിൽ ബഹളം ഉണ്ടാക്കിയതിനും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് വ്യക്തമാക്കുന്നു. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് കോതമംഗലം പൊലീസ് ജാഗ്രത പാലിക്കുകയായിരുന്നു. കോതമംഗലം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന മിസ്റ്റർ പാണ്ട എന്ന സ്ഥാപനം സാമൂഹ്യ വിരുദ്ധരുടെ ഇടമാണെന്ന റിപ്പോർട്ട് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഈ സ്ഥാപനത്തിന് സമീപത്തി നിന്നും ഇക്കഴിഞ്ഞ 11-ാം തീയ്യതി 73 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന് കേസെടുത്തിട്ടുണ്ട്. ഇതിനിയിൽ 13ന് അർധരാത്രി പരസ്യ മദ്യപാനത്തിന്റെ പേരിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം നേരത്തെ അടക്കണം എന്ന് ഉടമയോട് നിർദ്ദേശിക്കുകയും ഉണ്ടായി. ഈ സ്ഥാപനത്തിൽ കർശന നിരീക്ഷണം നടത്തുന്നതിന് വേണ്ടി കോതമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ മാഹിൻ സലിം അന്നേ ദിവസം പുലർച്ചെ ഒന്നരയോടെ മിസ്റ്റർ പാണ്ട എന്ന സ്ഥാപനത്തിൽ എത്തുകയും ആ സമയത്ത് അവിടെ ഉണ്ടായിരുന്ന പതിനഞ്ചോളം ആളുകളോട് പേരും അഡ്ഡ്രസും നൽകി പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ലഹരിക്കടിമപ്പെട്ട 5 പേര് അഡ്രെസ്സ് പറയുവാൻ തയ്യാറാതെ പോലീസ് ഉദ്യോഗസ്ഥരോട് തട്ടി കയറുകയും ഇതിൽ ഒരാൾ പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.ഇതിൽ ബഹളം ഉണ്ടാക്കി അക്രമകാരിയായ ടോജിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. മെഡിക്കൽ എടുക്കാൻ നടപടി പൂർത്തിയാക്കവേയാണ് സംഘടിച്ച് ചിലർ സ്റ്റേഷനിൽ എത്തിയത്.
അസഭ്യം പറഞ്ഞതിന് എസ്ഐ. സ്റ്റേഷന്റെ കവാടത്തിൽ നിന്ന റോഷനെ കോളറിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോകുകയാണ് ഉണ്ണ്ടായത്. ഈ വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നതും. ജാമ്യത്തിലിറങ്ങിയ റോഷൻ കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സ തേടുകയാണ് ഉണ്ടായത്. എസ്ഐ. മാഹിൻ സലിം മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര പുരസ്കാരം നേടി രണ്ട് മാസം കഴിയുമ്പോഴാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. മാഹിന്റെ സസ്പെന്ഷൻ പുനഃപരിശോദിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ് സോഷ്യൽമീഡിയയിൽ.
സുഹൃത്തിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയും എസ് ഐ യോടും തട്ടിക്കയറുകയും ചെയ്തു. തുടർന്നാണ് പ്രശ്നത്തിൽ എസ് ഐ ഇടപെട്ടത്. അന്വേഷണ മികവിന് നിരവധി പുരസ്കാരങ്ങൾ വാങ്ങിച്ചിട്ടുള്ള എസ് ഐ നാടിന് ആവശ്യമാണ് പൊലീസിന്റെ മനോവീര്യം തകർക്കുന്നതാണ് നടപടിയെന്ന വിമർശനം. നാട്ടിൽ ക്രമസമാധാന വിഷയത്തിൽ ഇടപെട്ട ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്ത നടപടി തെറ്റാണെന്നും പൊലീസുകാർ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്