
വാത്തിക്കൂടി പഞ്ചായത്തിലെ പതിനേഴ്കമ്പിനിയിൽ ക്ഷേത്രദർശനത്തിനായി പളനിക്ക് പോയ വീട്ടിലാണ് തിങ്കളാഴ്ച മോഷണം നടന്നത്. മോഷണം നടന്ന വിവരം അറിഞ്ഞ ഗൃഹനാഥൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പതിനേഴ് കമ്പിനി മണലേൽ വിശ്വനാഥനാണ് മരിച്ചത്. വിശ്വനാഥനും കുടുംബവും വിവരം അറിഞ്ഞ് പളനിയിൽ നിന്നും തിരിച്ചു വരുന്ന വഴിയിലാണ് വിശ്വനാഥന് ഹൃദയാഘാതമുണ്ടാകുന്നത്.
Also Read: വിദേശ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടി; ഇടുക്കി നാരകക്കാനം സ്വദേശി അറസ്റ്റിൽ.
കുരുമുളക് ഉൾപെടെ വിശ്വനാഥന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ വിശ്വനാഥന്റെ ബന്ധുവാണ് വീട് തുറന്ന് കിടക്കുന്നത് കണ്ടത്. ഉടൻ വിശ്വനാഥനെ വിളിച്ച് അറിയിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞതോടെ വാഹനത്തിൽ വിശ്വനാഥൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അർബുദ രോഗിയായ ഭാര്യ ഷീലയ്ക്ക് വേണ്ടി വഴിപാട് നടത്തുവാനാണ് ഭാര്യയും രണ്ട് ആൺമക്കളുടെ കുടുംബവുമായി വിശ്വനാഥൻ ക്ഷേത്ര ദർശനത്തിനായി പോയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 75 കിലോ കുരുമുളകാണ് മോഷ്ടാവ് കവർന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്