
Also Read: ഇടുക്കി മൂന്നാറിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി രണ്ട് പേർ പിടിയിൽ.
മറയൂർ സാൻഡൽ ഡിവിഷനിൽ നാല് വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, മൂന്ന് വനിതാ ട്രൈബൽ വാച്ചർമാർ, നാല് വനിത താത്കാലിക വാച്ചർമാർ എന്നിങ്ങനെയാണുള്ളത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ ഏഴ് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും മൂന്ന് വനിത ട്രൈബൽ വാച്ചർമാരും ഒരു ഫയർ വാച്ചറുമാണ് ജോലിചെയ്തുവരുന്നത്.
സാധാരണ വനമേഖല സംരക്ഷിക്കുന്നതുപോലെ എളുപ്പമല്ല ചന്ദനക്കാടുകൾ സംരക്ഷിക്കുക എന്നത്. മറയൂർ സാൻഡൽ ഡിവിഷന്റെ കീഴിലുള്ള വനമേഖലയിൽ 30 സെന്റീമീറ്ററിലധികം വലിപ്പമുള്ള അറുപതിനായിരത്തിലധികം ചന്ദനമരങ്ങളും ചിന്നാർ വനമേഖലയിൽ പതിനായിരത്തോളം ചന്ദനമരങ്ങളുമാണുള്ളത്. ഒരു ചന്ദനമരത്തിന് ശരാശരി അഞ്ചുലക്ഷം മുതൽ രണ്ടുകോടി രൂപ വരെ വിലയുണ്ട്.
കണ്ണൊന്ന് തെറ്റിയാൽ ചന്ദനം കടത്താൻ തക്കംപാർത്ത് ഒരുവിഭാഗം ഇന്നും ഇവിടെയുണ്ട്. മണിക്കൂറുകൾകൊണ്ട് ലക്ഷങ്ങളുടെ ചന്ദനമരങ്ങൾ അതിർത്തി കടത്തിയോ, സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചോ അവർ സ്വന്തമാക്കും. ആയുധങ്ങളുമേന്തി ചന്ദനം വെട്ടാനെത്തുന്നവരെ കൈയിൽപിടിച്ച വെറും കമ്പുകൾ ഉപയോഗിച്ചാണിവർ നേരിടുന്നത്. പ്രതികൂല സാഹചര്യങ്ങളിലെ ജോലി വളരയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലേക്ക് കൂടുതൽ വനിതകൾക്ക് കടന്നുവരാൻ തങ്ങൾ വഴിയൊരുക്കുകയാണെന്നും ഈ വനിതകൾ പറയുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








