
2014ല്‍ ഇടുക്കി വണ്ടൻമേട്ടില്‍ അന്നലക്ഷ്മിയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലാണ് മണികണ്ഠൻ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ജീവിക്കാനുള്ള ക്ഷണം നിരസിച്ചതായിരുന്നു കൊലയ്‌ക്ക് 2019ല്‍ പരോളിലിറങ്ങി മുങ്ങിയ മണികണ്ഠനെ പിന്നീട് പൊലീസ് പിടികൂടി. പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇടുക്കി, തമിഴ്നാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൂജപ്പുരയില്‍ നിന്ന് ലഭിക്കാവുന്ന മുഴുവൻ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയാണ്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജയില്‍ സൂപ്രണ്ടിനോട് ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാർ ഉപാദ്ധ്യായ നിർദ്ദേശിച്ചു. സംഭവ സമയത്ത് ഡ്യൂട്ടിയ്ക്കുണ്ടായിരുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നാണ് സൂചന.ജീവപര്യന്തം തടവുകാരനായ തൂത്തുകുടി സ്വദേശി ജാഹിർ ഹുസൈൻ 2021ല്‍ ഇവിടെ നിന്ന് തടവുചാടിയിരുന്നു. ജയില്‍ വളപ്പിലെ അലക്കു കേന്ദ്രത്തില്‍ നിന്നാണ് പ്രതി കടന്നത്.