
നെടുങ്കണ്ടം മാവടിയിലെ തോട്ടത്തിൽനിന്നു ഏലത്തിൻ്റെ ശരം അറുത്തു ഏലക്കാ മോഷ്ടിച്ച സഹോദൻമാർ അറസ്റ്റിൽ. മാവടി മുളകുപാറയിൽ വിഷ്‌ണു (30), ജയകുമാ ർ (31), മുരുകേശൻ (34) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്‌ച രാത്രി 9.30ഓടെയാണ് ഇവർ മോഷണം നടത്തിയത്. മാവടി ഉപ്പൂറ്റിൽ സാബു തോമസിന്റെ തോട്ടത്തിൽനിന്ന് അഞ്ച് വർഷം പ്രായമുള്ള ഏലച്ചെടിയുടെ ശരം മുറിച്ചും ഒടിച്ചും എടുത്തുകൊണ്ടുപോയി കായ വേർതിരിച്ച് വില്‌പന നടത്തുകയുമായിരുന്നു. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് ഇവർ ഏലക്കായുമായി ബൈക്കിൽ പോകുന്നത് കണ്ടതിനെത്തുടർന്ന് ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഏലക്കാ കഴിഞ്ഞ ദിവസം മുള്ളരിക്കുടിയിലുള്ള ഏലം സ്റ്റോറിൽ വില്‌പന നടത്തിയതായും കണ്ടെത്തി. ഇന്നലെ വൈകുന്നരത്തോടെ പ്രതികളെ ഇവരുടെ വീട്ടിൽനിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവ സം മാവടി, ഉറത്തുമുട്ടത്തുകുന്നേൽ അപ്പച്ചൻ്റെ തോട്ടത്തിൽനിന്നു മരുന്നടിക്കുന്ന ഡ്രം, പൈപ്പുകൾ തുടങ്ങിയവ മോഷണം പോയിരുന്നു. കഴിഞ്ഞയാഴ്‌ച ഇതേതോട്ടത്തിൽ പച്ച ഏലക്കായും മോഷണവും നടന്നിരുന്നു. മേഖലയിൽ പച്ച ഏലക്കാ മോഷണം പതിവായിരിക്കുകയാണെന്ന് കർഷകർ പറഞ്ഞു.