തൃശൂർ ജില്ലയിലെ ചേർപ്പിൽ ബാബുവിനെ ജീവനോടെയാണ് അനിയൻ കുഴിച്ചിട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി.

നേരത്തെ ബാബുവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചാണെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ബാബുവിനെ കുഴിച്ചിടുമ്പോൾ ജീവനുണ്ടായിരുന്നു.ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട്ട്പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബു (27) ആണ് ഒമ്പത് ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടത്. കേസിൽ അനുജൻ സാബു(25) പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ അമ്മ പദ്മാവതിക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാവും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കൊലപാതകത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്. വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുള്ള ബാബുവും സാബുവും വഴക്ക് നിത്യ സംഭവമാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പ്രദേശവാസി പശുവിനെ തീറ്റാൻ പോകുന്നതിനിടയിൽ ബണ്ടിന് സമീപത്ത് തെരുവു നായ്ക്കൾ കുഴിക്കുന്നത് ശ്രദ്ധിച്ചിരുന്നു. നായ്ക്കൾ എല്ലിൻ കഷ്ണങ്ങളോ തീറ്റയോ കണ്ടാലാണ് കൂട്ടമായി കുഴിയെടുക്കാൻ ശ്രമിക്കുകയുള്ളു. എന്നാൽ നായ്ക്കൾ കുഴിച്ച ഭാഗം പിറ്റേ ദിവസം പശുവുമായി എത്തിയപ്പോൾ പഴയപടിയായത് പ്രദേശവാസി ശ്രദ്ധിച്ചു. സംശയം തോന്നിയതോടെ കൈക്കോട്ട് ഉപയോഗിച്ച് മണ്ണുമാറ്റി. സിമന്റ് കട്ടയിൽ കൈക്കോട്ട് തട്ടിയതോടെ എന്തോ മറവ് ചെയ്തതാണെന്ന് ബോധ്യമായി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
നെടുംകണ്ടത്തെ മെൻസ് വെയർ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.. ആകർഷകമായ സാലറി... മുൻപരിചയമുള്ളവർക്ക് മുൻഗണന; 9495255173