MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

കോട്ടയത്ത് റോഡിൽ ഡീസൽ തീർന്ന് നടുറോഡിൽ കിടന്ന ലോറിക്ക് ഇൻഷുറൻസില്ല, ടാക്സ് ഇല്ല ,ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല; ലോറി ഓടിയെത്തിയത് പുനെയിൽ നിന്ന് കോട്ടയത്തേക്ക്,വാളയാറിൽ കേരള പൊലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കർശന പരിശോധന കഴിഞ്ഞാണ് വാഹനം കടത്തിവിട്ടത്...?

   കോട്ടയം കോഴിചന്ത ജംഗ്ഷന് സമീപം മാർക്കറ്റ് റോഡിൽ ഡീസൽ തീർന്ന് കിടന്ന ലോറിക്ക് ഇൻഷുറൻസില്ല, ടാക്സ് ഇല്ല ,ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല. ലോറി ഓടിയെത്തിയത് പുനെയിൽ നിന്ന് ഒരു ലോഡ് സവോളയുമായി കോട്ടയത്തേക്ക്.

ലോറിക്ക് ഇൻഷുറൻസില്ല, ടാക്സ് ഇല്ല ,ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല

    ഇന്നലെ വൈകിട്ട് അഞ്ച് മണിയോടുകൂടി കോഴി ചന്തയിൽ പൂനെയിൽ നിന്ന് സവാളയുമായി എത്തിയ ലോറി ഡീസൽ തീർന്ന് നടുറോഡിൽ കുടുങ്ങുകയായിരുന്നു. ലോറി നടുറോഡിൽ കുടുങ്ങി  ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുവെന്ന് നാട്ടുകാർ ട്രാഫിക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രാഫിക് എസ്എച്ച്ഒ ഹരിഹരൻ്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർന്ന് ലോറിയുടെ രേഖകൾ പരിശോധിക്കുകയുമായിരുന്നു. 

ട്രാഫിക് എസ്ഐക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും ടാക്സ് അടച്ചിട്ടില്ലെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും തിരിച്ചറിയുന്നത്. ഈ വാഹനം രണ്ട് ദിവസം മുൻപാണ് പൂനെയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തുടങ്ങിയത്. 

Also Read:  ഫാദർ ജോസഫ് പാപ്പാടിയെ മരണത്തിലേക്ക് എത്തിച്ചത് ഇടുക്കി മെഡിക്കൽ കോളജിൽ നിന്ന് കൃത്യസമയത്ത് ആംബുലൻസ് വിട്ടു നൽകാത്തത് മൂലം എന്ന് ആരോപണം; ആർമി ഹോസ്പിറ്റൽ പോലും അവശ്യ സമയങ്ങളിൽ സാദാരണ പൗരന് ചികത്സ നൽകുമ്പോൾ ഇടുക്കി മെഡിക്കൽ കോളേജ് കോളേജ് മറ്റ് ആശുപത്രികളിലേക്ക് ആംബുലൻസ് വിട്ടു നൽകില്ല എന്ന സമീപനം പൊതു ജന നന്മയ്ക്കോ ?

നാല് സംസ്ഥാനങ്ങൾ കടന്നാണ് ലോറി കോട്ടയത്ത് എത്തിയത്. വാളയാറിൽ കേരള പൊലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കർശന പരിശോധന കഴിഞ്ഞാണ് കേരളത്തിലേക്ക്  വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ഇവിടങ്ങളിലൊക്കെ വാഹനത്തിൻ്റെ യാതൊരുവിധ രേഖകളും പരിശോധിച്ചില്ലെന്നും ലോറിക്കാരൻ കൊടുത്ത കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട് വാഹനം വിട്ടയച്ചെന്നും വേണം കരുതാൻ. രേഖകളില്ലാതെ ഓടി വന്ന വാഹനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രാഫിക് എസ്എച്ച്ഒ ഹരിഹരൻ്റെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് മാറ്റി. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മൂന്ന് ദിവസം തുടർച്ചയായുള്ള ഡ്രൈവിംങ്ങ് മൂലം ഡ്രൈവർ  ഉറങ്ങിപോയോ അല്ലങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായി ആരെങ്കിലും മരിച്ചാൽ സ്ഥിതി എന്താകുമായിരുന്നു. ഇത്തരത്തിൽ നൂറുകണക്കിന് വാഹനങ്ങളാണ് വാളയാർ അതിർത്തി കടന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്. 

Also Read:  തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ ഇടുക്കി വെള്ളപ്പാറക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട കാർ നൂറടി താഴ്ചയിലേക്ക് നിരങ്ങി ഇറങ്ങി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS