HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


വാഗമണ്ണിലെ ഓഫ് റോഡ് മത്സരം സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ; മത്സരം സംഘടിപ്പിച്ചത് എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടെ, മുന്‍വൈരാഗ്യം വെച്ച്‌ ജോജുവിനെ ക്രൂശിക്കുന്ന നടപടി ഒഴിവാക്കണമെന്ന് സംഘാടകര്‍.

     വാഗമണിൽ നടന്ന ഓഫ് റോഡ് മത്സരത്തിൽ ജോജു ജോർജ് പങ്കെടുത്ത് വിവാദമായതിൽ പ്രതികരിച്ച് ജോജുവിന്റെ സഹഡ്രൈവറായിരുന്ന ബിനു പപ്പുവും പരിപാടിയുടെ സംഘാടക സമിതി അംഗം സാം കുര്യൻ കളരിക്കലും രംഗത്ത്.

വാഗമണ്ണിലെ ഓഫ് റോഡ് മത്സരം സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ

    റോയൽ എൻഫീൽഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന  ജവീന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണിൽ നടന്നത്. റോയൽ എൻഫീൽഡ് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ യുണേറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരിൽ കേരളത്തിലെ ഓഫ് റോഡ് കുടുംബം ഒന്നിച്ചൊരുക്കിയ പരിപാടിയായിരുന്നു ഇത്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ജില്ലകളിൽ  നിന്നുപോലും  പരിപാടിയിൽ പങ്കെടുക്കാൻ ആളുകൾ എത്തിയിരുന്നു. എംഎജെ എസ്റ്റേറ്റിന്റെ ഉടമ സൗജന്യമായാണ് മത്സരം സംഘടിപ്പിക്കാൻ സ്ഥലം നൽകിയത്. വാഗമണിലെ എംഎംജെ എസ്റ്റേറ്റിൽ പൂർണ്ണമായും പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നടത്തിയൊരു പരിപാടിയായിരുന്നെന്നും പരാതിക്കാരൻ പറയുന്നതുപോലെ കൃഷിഭൂമി നശിപ്പിക്കുന്ന തരത്തിൽ ഒന്നും ചെയ്തിട്ടില്ലായെന്നും ഇവർ വ്യക്തമാക്കുന്നു.

തേയിലതോട്ടത്തിന്റെ മുകളിലേക്ക് വളവും മറ്റു സാധനങ്ങളും  കൊണ്ടുപോകുന്നത്തിനുള്ള  റോഡ് ഉണ്ടായിരുന്നു  ഈ ഭാഗമാണ് ട്രാക്കായി ഉപയോഗിച്ചത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും കൂടെയാണ് മത്സരം സംഘടിപ്പിച്ചത്. ആംബുലൻസും ഡോക്ടറുമെല്ലാം മത്സരസ്ഥലത്തുണ്ടായിരുന്നു. കൂടാതെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ ആരെയും ട്രാക്കിൽ വാഹനമിറക്കാൻ അനുവദിച്ചിട്ടില്ല. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ജോജുവിന്റേതായി പുറത്തു വന്ന വീഡിയോയിൽ അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നില്ല. എന്നാൽ അത് അദ്ദേഹം വാഹനം നീക്കിയിടുന്ന സമയത്തെ ദൃശ്യമാണ്. ട്രാക്കിൽ വാഹനം ഇറങ്ങിയപ്പോൾ അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നു, ബിനു പപ്പുവാണ് ജോജുവിന്റെ കോ ഡ്രൈവർ. ജോജു ഉപയോഗിച്ച ജീപ്പ് റാംഗ്ലർ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനമാണ്. ഈ വാഹനം ഓഫ് റോഡിന് ഉപയോഗിക്കാവുന്നതരത്തിൽ കമ്പനി നിർമ്മിച്ചിരിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുത്ത മറ്റു വാഹനങ്ങൾക്ക് റോൾ കേജ് അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. പ്രളയത്തിന്റെ സമയത്ത് ഒറ്റപ്പെട്ടുപോയ ജനങ്ങളെ സഹായിച്ചവരാണ് ഓഫ് റോഡ് ക്ലബുകൾ. സ്വന്തം വാഹനത്തിന്  കേടുപാടുകൾ സംഭവിച്ചിട്ട് പോലും പ്രളയത്തിൽപെട്ടുപോയ ആളുകളെ അവർ പുറത്തെത്തിച്ചു. അത്തരത്തിൽ സമൂഹത്തിന് നല്ലകാര്യങ്ങൾ ചെയ്യുന്ന ആളുകളെ പ്രശ്നക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലായെന്നും ഇവർ  കൂട്ടിച്ചേർത്തു.

അതേസമയം  അപകടത്തിൽ മരണപ്പെട്ട  കുടുംബത്തെ സഹായിക്കാൻ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതറിഞ്ഞ് മുന്നോട്ട് വന്ന ജോജുവിനെ ക്രൂശിക്കുന്ന നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയപരമായി എതിർപ്പുള്ളത് കൊണ്ടാണ് ജോജ്ജുവിനെ  ഇത്തരത്തിൽ വേട്ടയാടുന്നതെന്നും പരാതിക്കാരൻ  ജോജുവിനോട് വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Also Read: വൻതോതിൽ ലഹരിക്കടത്ത്; ഇടുക്കി ജില്ലയിൽ വ്യാജ നമ്പർ പതിച്ച് ഓടിക്കൊണ്ടിരുന്ന വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.