HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

അത്യാസന്ന നിലയിൽ എത്തിയ യുവതിയെ തിരിഞ്ഞ് നോക്കാതെ ഡോക്ടർമാർ; ചോദ്യം ചെയ്ത പിതാവിനോട് ഇതു മെഡിക്കല്‍ കോളേജ് ആണെന്നും ഇവിടെ ചില ചിട്ടകള്‍ ഉണ്ടെന്നും മറുപടി, മുപ്പതുകാരിയായ മകളുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥമൂലമെന്ന് പിതാവ്; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇടുക്കി സ്വദേശി.

     കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മൂലം മകൾ മരിച്ചതായി പിതാവ് . ഇടുക്കി ഏലപ്പാറ ചിന്നാർ സിദ്ധൻ വീട്ടിൽ ലിഷ(30)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പിതാവ് രാമർ പരാതി ഉന്നയിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇടുക്കി സ്വദേശി.

                കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രാമറിന്റെ മകൾ ലിഷക്ക് തലവേദനയുണ്ടായത്. തലവേദനയെത്തുടർന്ന് തലചുറ്റി വീണ ഇവരെ ഉടൻ തന്നെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടിടത്തും യുവതിക്ക് അപസ്മാരമാണെന്നാണ് പറഞ്ഞത്. സ്കാനിംഗ് എടുക്കണമെന്നും അതിനായി ഉടൻ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്നറിയിച്ചതനുസരിച്ച് 108 ആബുലൻസിൽ ആശുപത്രി ജീവനക്കാരനെ കൂട്ടി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയക്കുകയും ചെയ്തതായി രാമർ പറയുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

        ഉച്ചകഴിഞ്ഞ് 1.45ന് അത്യാസന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച രോഗിയെ ഡോക്ടർ നോക്കാൻ കൂട്ടാക്കിയില്ല. വിവിധ സെക്ഷനുകളിലേക്ക് മാറ്റി വിടുകയായിരുന്നു. 120-ാം നമ്പർ കാഷ്വാലിറ്റിയിലെത്തിയപ്പോഴേക്കും ലിഷ തളർന്നിരുന്നു. എന്നിട്ടും ഡോക്ടർ ചികിത്സ നൽകാൻ തയാറായില്ല. രോഗിയുടെ അവസ്ഥ പറഞ്ഞിട്ടും രോഗിയെ നോക്കാൻ അവിടെ ഉണ്ടായിരുന്ന വനിതാ ഡോക്ടർ തയാറായില്ല. അവിടെ ചികിത്സയ്ക്ക് ഉണ്ടായിരുന്ന മറ്റ് രോഗികൾ കൂടി ഡോക്ടറെ നിർബന്ധിച്ചപ്പോൾ ഇത് മെഡിക്കൽ കോളജാണെന്നും ഇവിടെ ചില ചിട്ടകൾ ഉണ്ടെന്നും പറഞ്ഞു. 1.45 ന് എത്തിയ രോഗിയെ പരിശോധിച്ചത് 3.30നാണ്. തുടർന്ന് സ്കാനിംഗിനു കുറിച്ചു. 

           സ്കാനിംഗ് സെന്ററിലും അത്യാഹിത പരിഗണന ലഭിച്ചില്ല. 4.30ന് സ്കാനിംഗ് റിപ്പോർട്ടുമായി തിരിച്ചെത്തിയപ്പോഴും ഡോക്ടർ അവഗണിച്ചു. രോഗിയുടെ ഒപ്പമുണ്ടായിരുന്നവരും അവിടെ ഉണ്ടായിരുന്ന രോഗികളുമെല്ലാം നിർബന്ധിച്ചപ്പോൾ അത്യാവശ്യമുള്ള വർസ്വകാര്യ ആശുപത്രിയിൽ പോകാൻ ഡോക്ടർ പറഞ്ഞു. ഉടൻ തന്നെ രോഗിയുമാ യി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ രോഗി മരിച്ചിട്ട് അര മണിക്കുർ കഴിഞ്ഞിരുന്നതായി ഡോക്ടർ അറിയിച്ചതായും ലിഷയുടെ പിതാവ് രാമർ പറഞ്ഞു. 

മെഡിക്കൽ കോളജിൽ എത്തിച്ചയുടൻ ചികിത്സ നൽകിയിരുന്നെങ്കിൽ മകളുടെ ജീവ ൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും വീഴ്ച വരുത്തിയ ഡോക്ടർക്കും ജീവനക്കാർ ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യ മന്ത്രിക്കും മുഖ്യമ ന്ത്രിക്കും രാമർ പരാതി അയച്ചു. മരിച്ച് ലിഷയ്ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA