
ഇടുക്കി പൂപ്പാറ സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സമരവേദിക്ക് മുമ്പിൽ അരുൺ വാഹനം വഴിമുടക്കിയിട്ടു എന്നതാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ഇതേത്തുടർന്നായിരുന്നു സംഘർഷം. ക്രൂരമായി മർദിച്ച അരുണിനെ നിലത്തിട്ട് ചവിട്ടി മർദ്ദിക്കുകയും ചെയ്തു. കൂടുതൽ പോലീസ് എത്തിയാണ് സംഘർഷം ശാന്തമാക്കിയത്.
പോലീസ് ഇടപെട്ടിട്ടും പിന്നെയും സംഘർഷം തുടരുന്ന സ്ഥിതിയാണ് ഉണ്ടായത്. മുമ്പ് കോൺഗ്രസ് പ്രവർത്തകനായിരുന്ന അരുണിനെ പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. സമരവേദിയിൽ ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു ഉൾപ്പെടെയുള്ള നേതാക്കന്മാർ ഉണ്ടായിരുന്നു. അതേസമയം നേതാക്കളുടെ കൺമുമ്പിൽ നടന്ന സംഘർഷം ഒഴിവാക്കാൻ ഇവർ ശ്രമിച്ചില്ല എന്നും ആരോപണം ഉയരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്