
ഇടുക്കി ഉടുമ്പൻചോല താലൂക്കിലെ റേഷനിങ് ഇന്‍സ്പെക്‌ടര്‍ക്കെതിരെയാണ് നടപടി. പൊതുവിതരണ വകുപ്പ് വിജിലന്‍സ്, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷന്‍ കണ്‍ട്രോളര്‍ എന്നിവരുടെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
Also Read: വിൽപ്പനക്കായി ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന ഇരുപത് ലിറ്റർ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ.
ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്ത് പ്രചരിപ്പിച്ച റേഷനിങ് ഇന്‍സ്പെക്‌ടറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഉടുമ്പൻചോല താലൂക്കിലെ റേഷനിങ് ഇന്‍സ്പെക്‌ടറായ എംഎം ഷണ്‍മുഖനെതിരെയാണ് നടപടി. പൊതുവിതരണ വകുപ്പ് വിജിലന്‍സ്, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷന്‍ കണ്‍ട്രോളര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍, പണപ്പിരിവ് നടത്തുകയും ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് പ്രചരിപ്പിക്കുകയും ചെയ്‌തുവെന്ന് കണ്ടെത്തി.
റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി. ഔദ്യോഗിക ഫയലുകള്‍ പൂഴ്ത്തിവയ്‌ക്കുകയും ഇത് മറ്റ് ജീവനക്കാരുടെ മേല്‍ ആരോപിക്കുകയും ചെയ്‌തതായും പരാതി ഉണ്ടായിരുന്നു. ഷണ്‍മുഖന്‍റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ പൊതുവിതരണ സംവിധാനത്തിന് കളങ്കം ഏല്‍പ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രാജാക്കാട്, രാജകുമാരി മേഖലയിലെ റേഷന്‍കടകളുടെയും പൊതുവിതരണ സംവിധാനത്തിന്‍റേയും മേല്‍നോട്ടമായിരുന്നു ഷണ്‍മുഖന് ഉണ്ടായിരുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്