ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നുള്ള ആംബുലൻസ് ഡ്രൈവർ മനുവിന്റെ അതിവേഗ രക്ഷാപ്രവർത്തനം ഒരു അമ്മക്കും കുഞ്ഞിനും പുതിയ ജീവൻ നൽകി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഗർഭവേദന അനുഭവപ്പെട്ട യുവതിയെ കഞ്ഞിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
തുടർന്ന് ആംബുലൻസ് ഡ്രൈവർ മനു സമയം നഷ്ടപ്പെടുത്താതെ യാത്ര ആരംഭിച്ചു. കഞ്ഞിക്കുഴിയിൽ നിന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് ഏകദേശം 23 കിലോമീറ്റർ ദൂരം മനു വെറും 15 മിനിറ്റിനുള്ളിൽ മറികടന്നു. യാത്രയ്ക്കിടെ ആശുപത്രിയുമായി ബന്ധപ്പെടുകയും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ മുൻകൂട്ടി അറിയിക്കുകയും ചെയ്തു.
രാത്രി 12:20ഓടെ ആംബുലൻസ് മെഡിക്കൽ കോളേജിലെത്തി. അതിവേഗ ചികിത്സ ലഭ്യമായതോടെ രാത്രി 1 മണിയോടെ യുവതി ഒരു ആൺകുഞ്ഞിന് സുരക്ഷിതമായി ജന്മം നൽകി. മനുവിന്റെ സമയോചിത ഇടപെടലും അതിവേഗ സേവനവും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ നിർണായകമായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





